വാകസിനേഷൻ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
പലപ്രദേശങ്ങളിലും ടെസ്റ്റിങ്ങ് നിരക്ക് തുലോം കുറവാണ്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനം ടെസ്റ്റിന് വിധേയമാകുന്നില്ലെങ്കിൽ TPR വെറും കണക്കിലെ കളി മാത്രമായി ഒതുങ്ങും. ആൻറിജൻ ടെസ്റ്റും ആര്‍ ടി പി സി ആര്‍ (RTPCR) ടെസ്റ്റും തമ്മിലുള്ള വ്യത്യാസം TPR കണക്കിൽ പ്രതിഫലിക്കില്ല. അതായത് ഒരിടത്ത് 50 ആളുകൾ RTPCR ടെസ്റ്റ് നടത്തി 5 പേർ പോസിറ്റീവ് ആകുന്നതും , ആൻറിജൻ ടെസ്റ്റ് നടത്തി 5 പേർ പോസറ്റീവ് ആകുന്നതും ഒരുപോലെ കാണാൻ കഴിയില്ല. ഇവിടെ ആൻറിജൻ നെഗറ്റിവ് ആയ ബാക്കി 45 പേർക്ക് രോഗം ഇല്ലെന്ന് ഇനിയും ഉറപ്പിക്കാൻ കഴിയില്ല
അവശ്യസാധനങ്ങള്‍ക്ക് വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും, റിപ്പയര്‍ ഷോപ്പുകള്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കുള്ള തുണി, ആഭരണങ്ങള്‍, ചെരുപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 1.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1100 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കേണ്ട സമയമാണ്.
ഓൺലൈൻ മദ്യവിതരണത്തിന് ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കുന്നതു സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നായിരുന്നു രാണ്ടാം തവണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സി എം ഡി യോഗേഷ് കുമാര്‍ ഗുപ്ത പറഞ്ഞത്.
കൊവിഡ് ചികിത്സക്കായി സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ 26 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്ലോക്കില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ ബെഡ്ഡുകള്‍ ഒരുക്കും.
രാജ്യത്തെ പുതിയ നിയന്ത്രണങ്ങള്‍ ഈസ്റെര്‍ വരെ നീണ്ടുനില്കും. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ രാജ്യത്ത് റെഡ് സോണ്‍ പ്രഖ്യാപിക്കുമെന്നും ഡ്രാഗിയുടെ ഓഫീസ് അറിയിച്ചു.
ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഫ്രാന്‍സ് രണ്ടാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാരിസുകാര്‍ ഗ്രാമീണ മേഖലയിലേക്ക് പലായനം ചെയ്യുന്നു.
ലോക്ഡൗൺ നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ നാശനാഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന തന്നെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു.
രാജ്യത്ത് 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് കണക്കാക്കുന്നു. എന്നാല്‍ എഡിബി 9%, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ,് സമ്പദ്വ്യവസ്ഥ 10.2 ശതമാനം എന്ന രീതിയില്‍ ചുരുങ്ങുമെന്ന് വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
പുതുതായി ഉള്‍പ്പെടുത്തിയ 12 അടക്കം സംസ്ഥാനത്ത് നിലവില്‍ 511 ഹോട്ട് സ്പോട്ടുകള്‍
ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം
കേരളത്തിൽ തൊണ്ണൂറ്റി ഒന്നുപേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവർ ഒന്നും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?
എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് -19 രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ചൈന, 2019 ഇലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറിന്റെ വസ്തുക്കൾ ഇന്ത്യ ഇറക്കുമതി ചെയ്തപ്പോൾ വെറും 17 ബില്യൺ ഡോളറിന്റെ വസ്തുക്കൾ മാത്രമാണ് നാം കയറ്റുമതി ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്റ്റ്യൂട്ടിക്കൾസ്, കെമിക്കൽസ്, റെയിൽവേ സംബദ്ധമായ ഉപകരങ്ങൾ, സ്റ്റീൽ തുടങ്ങി ഒട്ടനവധി ചരക്കുകൾക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു.
3.3 ലക്ഷം കോവിഡ് ടെസ്റ്റുകൾ മാത്രം നടത്തുമ്പോഴും 5.7% പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3 ലക്ഷം ടെസ്റ്റിംഗ് മാർക്കിലെത്തിയപ്പോൾ ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോസിറ്റീവ് നിരക്ക് 4 ശതമാനത്തിന് താഴെയായിരുന്നു.
കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാര്‍, സംഘടനകള്‍ എന്നിവര്‍ കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
കോഴിക്കോട് ജില്ലയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ പരിശോധിച്ചതില്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നും, വിവാഹങ്ങള്‍ ശവസംസ്കാര ചടങ്ങുകള്‍ എന്നിങ്ങനെ ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്നുമാണ് രോഗവ്യാപനം കൂടുതലായും ഉണ്ടായിട്ടുള്ളതെന്ന് കളക്ടര്‍.
ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ലോക്ഡൗൺ സമയത്ത് കുടുംബവുമൊത്ത് ഇദ്ദേഹം ബീച്ചില്‍ പോയത് ചര്‍ച്ചാവിഷയമായിരുന്നു. ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരാൾ ആരോഗ്യ മന്ത്രിയായി തുടരുന്നത് അനുയോജ്യമല്ലെന്ന് പ്രധാനമന്ത്രി ജസിന്റ ആർഡൺ അഭിപ്രായപ്പെട്ടു.
മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്
സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവർത്തിച്ചാൽ കടുത്ത നടപടികൾക്ക് നിർബന്ധിതമാകും
മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. 57 വയസ്സായിരുന്നു. രോഗം ബാധിച്ച് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു
വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ / ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്
കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ ജില്ലയിലെ അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ
''ഡല്‍ഹിയില്‍ കൊവിഡ് -19 രോഗികളുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പേടിക്കനൊന്നുമില്ലെ''ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറെടുപ്പോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്
കണ്ടെയ്ന്മെന്റ് സൊണുകളില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം ഉണ്ടാവുക. ബാക്കിയിടങ്ങളില്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. എല്ലാ സ്ഥലങ്ങളിലും രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള യാത്രാ കര്‍ഫ്യു കര്‍ശനമായും തുടരും
ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത്
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും പിഴയും ചുമത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്തത്
കർണാടകുയും ഡൽഹിയും ഷോപ്പിംഗ് മാളുകളും ഗോവ റെസ്റ്റോറന്റുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി
റിവേര്‍സ് ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം വരാതിരിക്കാനാണ്. ഇത് വിസ്മരിച്ചുകൊണ്ട് പലരും പുറത്തിറങ്ങുന്നതായി കാണുന്നുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി
ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മാർഗരേഖയിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്
വിമാന സര്‍വീസുകള്‍, മെട്രോ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും, സിനിമ ഹാള്‍, മാള്‍ തുടങ്ങി സാമൂഹ്യ വ്യാപനം നടക്കാന്‍ ഇടയാക്കും വിധം ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളും അടഞ്ഞു കിടക്കും.
സംസ്ഥാന വ്യാപകമായി ഇപ്പോള്‍ നിലവിലുള്ള കര്‍ഫ്യു പിന്‍വലിച്ചു.
വെള്ളമുണ്ട പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ ജില്ലാ ഭരണകൂടം നിശ്ചയിച്ചു. എടവക, തിരുനെല്ലി പഞ്ചായത്തുകളും മാനന്തവാടി മുൻസിപ്പാലിറ്റിയും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 105 ട്രെയിനുകളുടെ താൽക്കാലിക ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതായത് അടുത്ത ഒരു മാസത്തേക്ക് എല്ലാ ദിവസവും നാലഞ്ചു ട്രെയിനുകൾ ബംഗാളില്‍ എത്തുമെന്ന് വ്യക്തം.
യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷ്യവുമില്ലാത്ത ഐടി മേഖലയിലെ തൊഴില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞത് 30 ശതമാനം പേരുടെയെങ്കിലും ജോലി നഷ്ട്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കൊവിഡ്-19 സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പെരുന്നാള്‍ വാ൫അട൬തില് തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ സമയ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്
സാമൂഹ്യ അകലം പാലിച്ച് ബസ് ഓടിക്കുമ്പോൾ നഷ്ടം നികത്താൻ ചാർജ് വർദ്ധിപ്പിക്കമമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.
രാജ്യത്തിന്റെ ഉത്പാദന മേഖലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ നാലാം ഘട്ടം നടപ്പിലാക്കാം എന്നതരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ദര്‍ക്കിടയില്‍ സജീവമാണ്.
ഇതുപ്രകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ നാളെ (ഞായര്‍) യാത്രാ അനുമതി ഉണ്ടായിരിക്കുകയുള്ളു
കാര്യങ്ങള്‍ സുതാര്യമായിരിക്കണം. സ്വിച്ച് ഇട്ടതുപോലെ അവസാനിപ്പിക്കാനും തുടങ്ങാനും പറ്റുന്ന ഒന്നല്ല ലോക്ക് ഡൌണ്‍. ജനങ്ങളെ പല വിധത്തിലാണ് ഇത് ബാധിക്കുന്നത്
സമ്പൂർണ അടച്ചുപൂട്ടൽ മെയ് 29 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു
മെയ് 3-ന് രണ്ടാംഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്നതു മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് പുതിയ നീട്ടല്‍. ഇക്കാലയളവില്‍ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ചും ഏര്‍പ്പെടാവുന്ന തോഴിലുകളെ സംബന്ധിച്ചുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നുണ്ട്
ഏതൊക്കെ ജില്ലകളിലും സംസ്ഥാനങ്ങളിലുമാണ് ഇളവുകള്‍ ബാധകമാവുക എന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
ഹോട്ട്സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമെ തുറക്കൂ. വേണ്ടവർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുക്കുന്നത്
മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഒഡീഷ, പശ്ചിമബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിക്കുന്നത്
ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. ചടങ്ങുമാത്രമായി ചുരുക്കി 5 പേർ മാത്രമാണ് കൊടിയേറ്റിൽ പങ്കെടുത്തത്
രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു
ഇരു നഗരങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ സർക്കാറിന്റെ നടപടി
ബസ് ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും മന്ത്രി പറഞ്ഞു
ഹോട്സ്പോർട്ട് ആല്ലാത്ത നഗരപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങൾ തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
ദില്ലി, മുംബൈ , ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ 78,000 ഓളം റെസിഡൻഷ്യൽ ഫ്ലാറ്റുകളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്
കൊട്ടിഘോഷിച്ചു നടത്തിയ കോവിഡ് പാക്കേജിലൂടെ മറ്റു രാജ്യങ്ങള്‍ പണം പാഴ്ചെലവിലൂടെ ധൂര്‍ത്തടിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെരീതിയാണ് ശരിയെന്നു തെളിയുമെന്നും സന്യാല്‍ കൂട്ടിച്ചേര്‍ത്തു
നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാനേതാക്കളുമായും മതപണ്ഡിതന്‍മാരുമായും നടത്തിയ ആശയവിനിമയത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ഹോട്ട്സ്പോട്ടുകളില്‍ പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ലെന്നും വാഹനപരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ അനുമതി നല്‍കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി
ജില്ലയക്ക് പുറത്തേക്ക് യാത്ര വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രമെ അനുവദിയ്ക്കൂ. സംസ്ഥാനത്തിനു പുറത്തേക്ക് പോകേണ്ടവര്‍ സത്യവാങ്ങ്മുലം നല്‍കണമെന്നും ഡിജിപി പറഞ്ഞു.
ഒരു സീറ്റില്‍ ഒരാളെ മാത്രമെ ഇരുത്തി സര്‍വീസ് നടത്താവൂ എന്ന നിബന്ധന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും
എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി
ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായി ടിക്കറ്റ് ബുക്കിംഗ് എടുത്ത കമ്പനികൾക്കാണ് നിർദ്ദേശം നൽകിയത്
ഓട്ടോ ഡ്രൈവര്‍ കൂടിയായ മകന്‍ അവശനും വൃദ്ധനുമായ അച്ഛനെയും കൊണ്ട് പൊരിവെയിലില്‍ റോട്ടിലൂടെ കാല്‍ കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ലക്ഷ്യമാക്കി നടന്നു
കേന്ദ്രം പണം തന്നേ പറ്റൂവെന്ന് ധനമന്ത്രി അസന്നിഗ്ദ്ധമായി പോതുപ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ആവശ്യം കേന്ദ്രത്തിനു മുന്നില്‍ വെക്കാന്‍ കൂടി ഇന്നത്തെ മന്ത്രിസാഭായോഗം തീരുമാനിച്ചേക്കുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകള്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.
അപൂർവ്വമായ ഒരു കാഴ്ചയാകുമത്.മനുഷ്യരുടെ ചെറു സംഘ തുരുത്തുകൾ . കോടാനുകോടി മനുഷ്യർ ചിതൽപ്പുറ്റുകൾ പോലെ അനേകമസംഖ്യം കുഞ്ഞിടങ്ങളിൽ നുരയുന്ന ആ വിദൂരക്കാഴ്ച നമ്മളെത്തി നിൽക്കുന്ന ദാരുണമായ അവസ്ഥയുടെ രസികൻ വിഷ്വലാകും
ആവശ്യത്തിനു സാധനങ്ങള്‍ രാജ്യത്ത് സ്റ്റോക്ക് ഉണ്ട്. ലോക്ക് ഡൌണ്‍ ശരിയായി പിന്തുടരുക. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല - അമിത് ഷാ പറഞ്ഞു.
നിയന്ത്രണങ്ങളും, ഇളവുകളും സംബന്ധിച്ചാണ് മാർഗനിർദേശം പുറപ്പെടുവിക്കുക
ഏപ്രിൽ 14 ശേഷം യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മുഴുവൻ തിരികെ അക്കൗണ്ടിലെത്തുമെന്ന് റെയിൽവെ
നാളെ മുതൽ ഒരാഴ്‌ച്ച കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും
പ്രധാനമന്ത്രി രാവിലെ 10 - മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാതിരിക്കാനും ചരക്ക് ഗതാഗതം ഉറപ്പുവരുത്താനും കേന്ദ്രം പ്രഥമ പരിഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത്. തിരുവവന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തതും ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതും.
ഈ ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാരെ തിരികെകൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും സുപ്രീം കോടതി വ്യകതമാക്കി
രണ്ടാഴ്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാൻ പാടില്ല. ഘട്ടം ഘട്ടമായി നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും
തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സ് ലോക്ഡൗൺ നീട്ടണമെന്ന് സർക്കാറിന് ശുപർശ നൽകി
ഒരു സ്ത്രീയെ സംബന്ധിച്ച് ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മകനെ തിരിച്ചെത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പകറ്റാന്‍ റൊട്ടി കരുതിയിരുന്നു. ആളുകളൊഴിഞ്ഞ നിരത്തുകളിലൂടെ രാത്രി സ്‌കൂട്ടറോടിക്കുമ്പോള്‍ പേടിയായിരുന്നു.
ലോക്ക് ഡൗൺ നീട്ടുന്നതുസംബന്ധിച്ച അന്തിമ തീരുമാനം യോഗത്തിനു ശേഷം ഉണ്ടാകും
ലോക്ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് ശേഷം വിഷയം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും.
പോത്തൻകോട് കൊവിഡ്-19 ന്റെ സമൂഹ വ്യാപനം ഇല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ അടച്ചു പൂട്ടലിൽ ഇളവ് വരുത്തിയത്.
ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍
പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് അഭ്യര്‍ഥിച്ചു.
വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.